Sunday 17 May 2009

മത്സരം 41 - ഉസ്താദ് ബിസ്മില്ലാ ഖാന്‍

ശരിയുത്തരം : ഉസ്താദ് ബിസ്മില്ലാ ഖാന്‍: ലോകപ്രശസ്തനായ ഷെഹനായ് മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്‍ സാഹിബ്. ഷെഹ്നായിയെ കല്യാണസദസ്സുകളില്‍ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്ന് ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നല്‍കിയതും ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന ഉസ്താദ് ബിസ്മില്ലാഖാനാണ്. 1916 മാര്‍ച്ച് 21 ന് ബീഹാറില്‍‍ ഷെഹ്നായി വാദകരുടെ ഒരു കുടുംബത്തിലാണ് ബിസ്മില്ല പിറന്നത്. അമറുദ്ദീന്‍ എന്നായിരുന്നു കുഞ്ഞിന് മാതാപിതാക്കള്‍ നല്‍കിയ പേര്. ബിസ്മില്ല എന്നത് പിന്നീട് സ്വയം സ്വീകരിച്ച പേരാണ്. ധുമറൂണിലെ രാജസേവകനായിരുന്ന ബിസ്മില്ലയുടെ പിതാവ് ഒരു നല്ല ഷെഹ്നായ് വാദകനായിരുന്നു. കുടുംബാംഗങ്ങള്‍ പലരും ഷെഹ്നായ് വാദകരായിരുന്ന ആ കുടുംബത്തില്‍ പിറന്നുവീണതുമുതല്‍ ബിസ്മില്ല ശ്രവിച്ചത് കുഴലിന്റെ അനുസ്യൂതമായ മധുരസംഗീതമാവണം. അതിനാല്‍ത്തന്നെ ആ ബാലന്‍ തിരഞ്ഞെടുത്തതും ഷെഹ്നായിയുടെ വഴി തന്നെയായി. അദ്ദേഹത്തിന്റെ ഷെഹ്നായി വാദനം തരളിതവും ഭക്തിനിര്‍ഭരവുമായിരുന്നു. ഇന്ത്യയില്‍ ശാസ്ത്രീയസംഗീതത്തിനെ ജനപ്രിയമാക്കുന്നതില്‍ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. ശുദ്ധസംഗീതത്തിന്റെ വക്താവായ അദ്ദേഹം അനാവശ്യമായ സങ്കീര്‍ണ്ണതകള്‍ തന്റെ രാഗങ്ങളില്‍ നിന്ന് ഒഴിവാക്കി. ഇന്ത്യയിലെന്നല്ല വിദേശരാജ്യങ്ങളിലും സംഗീതവേദികളില്‍ ഷേഹ്നായിക്കു സ്ഥാനക്കയറ്റം നേടിക്കൊടുത്തതിന്റെ ബഹുമതി പൂര്‍ണ്ണമായും ബിസ്മില്ലാഖാനുള്ളതാണ്. അര്‍ദ്ധശാസ്ത്രീയ സംഗീതത്തിന്റെ അനന്തനിധിയാണ് ബിസ്മില്ല. ധുന്‍, തുമ്രി തുടങ്ങിയവ അവതരിപ്പിക്കുമ്പോള്‍ ബിസ്മില്ലയുടെ ഷെഹ്നായ് അത്യപൂര്‍വമായ ആവേശവും ചൈതന്യവും കൈവരിക്കുന്നു. അന്യാദൃശ്യമായ ശ്വാസനിയന്ത്രണം സ്വരങ്ങളെ സൂക്ഷ്മതയോടെ അവതരിപ്പിക്കുവാനുള്ള കഴിവിനെ അങ്ങേയറ്റം ഫലപ്രദമാക്കുന്നു. തികഞ്ഞ കൈയടക്കത്തോടെയാണ് അദ്ദേഹം ആലാപവും സ്വരപ്രസ്താരവും താനുകളും അവതരിപ്പിക്കുന്നത്. ഭംഗിയും ചിട്ടയുമുള്ള അടുക്ക് അവയ്ക്കുണ്ട്. വ്യാപ്തിയിലും വൈദഗ്ധ്യത്തിലും ഒന്ന് മറ്റൊന്നിനെ നിഷ്പ്രഭമാക്കാതെ, വസ്തുനിഷ്ഠമായ ഒരടുക്ക്. ചാരുതയേറിയ ഭാവവും കാച്ചിക്കുറുക്കിയ മധുരിമയും ചേര്‍ന്ന കാവ്യാത്മകത തുളുമ്പിനില്‍ക്കുന്ന ഒരു ശൈലി. ഇതൊക്കെയാണ് ബിസ്മില്ലാഖാനെ ലോകപ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. ഇന്ത്യയുടെ എല്ലാ ദേശീയ പുരസ്കാരങ്ങളും ലഭിച്ച വളരെച്ചുരുക്കം ഭാരതീയരിലൊരാളായിരുന്നു ഉസ്താദ് ബിസ്മില്ലാ ഖാന്‍. അദ്ദേഹത്തിന് ഭാരത സര്‍ക്കാര്‍ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവയും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത രത്നം അവാര്‍ഡും സമ്മാനിച്ചു. പണ്ഡിറ്റ് രവിശങ്കറിനുശേഷം വാദ്യോപകരണങ്ങള്‍ വായിക്കുന്ന സംഗീതജ്ഞരില്‍ ബിസ്മില്ല ഖാനു മാത്രമേ ഭാരതരത്നം ലഭിച്ചിട്ടുള്ളൂ. 2006 ഓഗസ്റ്റ് 21 ന് 90-ആമത്തെ വയസ്സില്‍ ആ മഹാപ്രതിഭ അന്തരിച്ചു. കടപ്പാട് : വിക്കിപീഡീയ (മലയാളം)

38 comments:

  1. ഉസ്താദ് ബിസ്മില്ല ഖാന്‍

    ReplyDelete
  2. ഉസ്താദ് ബിസ്മില്ലാ ഖാൻ

    ReplyDelete
  3. ഉസ്താദ്‌ ബിസ്മില്ലാ ഖാന്‍

    ReplyDelete
  4. ഷഹനായി മാന്ത്രികന്‍..

    ഉസ്താദ് ബിസ്മില്ലാ ഖാന്‍.

    ReplyDelete
  5. അപ്പൂ.........

    വല്ലപ്പോഴും മാത്രം കമ്പ്യൂട്ടെറിന്റെ മുമ്പിൽ വരുന്ന ഞങ്ങളെപ്പോലുള്ളവർക്കും തികച്ചും അസൌകര്യമായിരിക്കും ഈ അഞ്ച് പടങ്ങൾ ഒരേ സമയത്ത് വരുന്നതെന്ന് പറയട്ടെ...... ദയവായി ദിവസം ഒരുമത്സരം മാത്രം നടത്തിയാൽ ഞങ്ങളെപ്പോലെ വല്ലപ്പോഴും മാത്രം കമ്പ്യൂട്ടെർ ഉപയോഗിക്കാൻ ലഭിക്കുന്നവർക്കും അതൊരു അനുഗ്രഹമായിരീക്കും എന്ന് അറിയിക്കുന്നു......... അഞ്ച് പടങ്ങൾ ഐഡെന്റിഫൈ ചെയ്യാൻ നാലുമണിക്കൂർ ലഭിക്കുന്നത് അപര്യാപ്തമായിരിക്കും.... ഇത്രയും കോമ്പിറ്റീഷനിൽ ആത്മാർത്ഥയോടെ പങ്കെടുത്ത എല്ലാവർക്കും ഒരുപോലെ അവസരം ഇനിയും ലഭിക്കുന്നതിനു അപ്പു മുൻ‌കൈ എടുക്കുമെന്ന് കരുതട്ടെ.....
    ഇക്കാര്യത്തിൽ സാജനെ സപ്പോർട്ട് ചെയ്യുന്നു.

    ReplyDelete
  6. ഉസ്താദ്‌ ബിസ്മില്ലാ ഖാന്‍

    ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ദിവസം ദില്ലിയിലെ ചെങ്കോട്ടയില്‍ ഷെഹ്നായി വായിച്ച് സ്വാതന്ത്ര്യത്തെ സസന്തോഷം സ്വാഗതം ചെയ്ത,
    ഇന്ത്യയിലെ പരമോന്നത ബഹുമതികളായ പത്മശ്രീ,പത്മഭൂഷണ്‍്, പത്മവിഭൂഷണ്‍്,ഭാരതരത്ന എന്നിവ കയ്യെത്തിപ്പിടിച്ച സംഗീത പ്രതിഭ.

    ReplyDelete
  7. ബിസ്മില്ലാ ഖാൻ

    ReplyDelete
  8. ബിസ്മില്ലാഖാൻ

    ReplyDelete
  9. ക്ലൂ:

    ഇദ്ദേഹം ഒരു പ്രശസ്ത കലാകാരനാണ്. ഭാരതസര്‍ക്കാര്‍ പൌരന്മാര്‍ക്ക് നല്‍കുന്ന പരമോന്നത പുരസ്കാരങ്ങളില്‍ നാലും നല്‍കി ആദരിച്ചിട്ടുള്ള വ്യക്തി.

    ReplyDelete
  10. അടിച്ചു മോനേ അടിച്ചു....... :)

    ReplyDelete
  11. Okey...Appu, clear now. (cont. from the reply in the last Gombi).

    You are right, we are not testing Google or how well one can search. 4hrs is fine with me

    ReplyDelete
  12. മോഡറേഷന്‍ അവസാനിക്കുന്നു.

    ReplyDelete
  13. ശരിയുത്തരം : ഉസ്താദ് ബിസ്മില്ലാ ഖാന്‍:

    ലോകപ്രശസ്തനായ ഷെഹനായ് മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്‍ സാഹിബ്. ഷെഹ്നായിയെ കല്യാണസദസ്സുകളില്‍ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്ന് ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നല്‍കിയതും ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന ഉസ്താദ് ബിസ്മില്ലാഖാനാണ്. (ശേഷം പോസ്റ്റില്‍)

    ReplyDelete
  14. കവിത്രയങ്ങള്‍ക്ക് ഈ ഗോമ്പറ്റീഷനില്‍ പങ്കെടൂക്കുവാന്‍ സാധിക്കുന്ന സമയം (സമയങ്ങള്‍) ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് റ്റൈമില്‍ ഒന്നു പറയൂ. നോക്കട്ടെ. ഏതായാലും മോഡറേഷന്‍ സമയം കൂട്ടൂന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം ഒരാള്‍ക്ക് ഗൂഗിള്‍ സേര്‍ച്ച് ചെയ്യൂവാനുള്ള മിടുക്കല്ല ഞാന്‍ നോക്കുന്നത് !

    ReplyDelete
  15. ഒരാള്‍ക്ക് ഗൂഗിള്‍ സേര്‍ച്ച് ചെയ്യൂവാനുള്ള മിടുക്കല്ല ഞാന്‍ നോക്കുന്നത് !
    appuvinod yojikkunnu...

    ente votum 4hrsn

    ReplyDelete
  16. ശരി ഉത്തരം പറഞ്ഞവർ:

    1. മോഡറേഷൻ കാലം, ക്ലൂ ഇല്ല:

    ചീടാപ്പി
    ലാപുട
    ബിന്ദു കെ പി
    സുല്‍ |Sul
    മൂലന്‍
    kichu
    ...പകല്‍കിനാവന്‍...daYdreamEr...
    kavithrayam
    വാഴക്കോടന്‍ ‍// vazhakodan
    ഉഗാണ്ട രണ്ടാമന്‍
    george
    സാജന്‍| SAJAN
    പുള്ളി പുലി
    അഗ്രജന്‍
    ഷിജു | the-friend
    മാനസ

    2. മോഡറേഷൻ കാലം, ആഫ്റ്റർ ക്ലൂ:

    കുഞ്ഞന്‍
    sreeni
    Pramod.KM
    Ashly A K
    Rudra
    ചേച്ചിയമ്മ
    Chullanz

    3. മോഡറേഷൻ കഴിഞ്ഞ്‌

    മാരാര്‍

    ReplyDelete
  17. സമ്മതിക്കണം.. ആദ്യം ഉത്തരം പറഞ്ഞവരെ..

    ReplyDelete
  18. അയ്യോ, സമ്മതിക്കണ്ടാ...ഞാനാ തൊപ്പിയുടെ പീസ് കണ്ടില്ല :)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....